Sunday, September 11, 2016

പണ്ട്... മലയോടും മലമ്പാമ്പിനോടും മല്ലടിച്ചു മണ്ണിൽ പൊന്നുവിളയിച്ചിരുന്ന മിക്ക കത്തോലിക്കാ കുടിലുകളുടെയും മരക്കട്ടിളയ്ക്കു മുകളിലെ തകരക്കഷ്ണത്തിൽ മനോഹരമായി എഴുതിവെച്ചിരുന്ന ഒരു വചനമുണ്ടായിരുന്നു...
"ധനവാൻ സ്വർഗ്ഗത്തിൽ എത്തുക എന്നത് ഒട്ടകം സൂചികുഴളിലൂടെ കടക്കുന്നതിനെക്കാൾ ദുഷ്ക്കരമാണ്"
( മത്തായിയുടെ സുവി: അദ്ധ്യായം 19:24)
ഇന്ന് മലയോരത്തിന്റെ മലമടക്കുകൾ മണ്ടി മണ്ടി പരിശോധിച്ചാലും മത്തായിയെ മരുന്നിനുപോലും കിട്ടില്ല എന്നതാണ് സത്യം... ആ തകരകാർഡിന് പകരം 'കർത്താവായ യേശു ഈ വീടിന്റെ ഐശ്വര്യം ' എന്ന് ബൈബിളിൽ എങ്ങുമില്ലാത്ത ഒരു മഹത് വചനം വർണ്ണശബളമായ നിറങ്ങളിൽ കട്ടിളകൾ തോറും കയ്യേറി കഴിഞ്ഞു...
ആ മാറ്റമാണ് സഭക്കും സമൂഹത്തിനും ഇപ്പോഴുണ്ടായിരിക്കുന്നത്.
പള്ളിമണിയേൽ മൂന്നു നേരം തൂങ്ങുന്ന കപ്പിയാരുടെ മോന് പള്ളിവക എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷനു ചെന്നപ്പോൾ കാശുവെച്ചാലെ സീറ്റൊക്കെത്തുള്ളൂ തോമാ... ഇടവകേടെ കത്തുമാത്രം പോരാ എന്ന കുത്തുവാക്ക് സരസമായി പറഞ്ഞൊഴിയുന്ന മാനേജരച്ചന്മാർ വാഴുന്ന ഭൂമിയിൽ....
'കാശൊള്ളവൻ കത്തോലിക്കാ...
ഇല്ലാത്തവൻ തൊലിക്ക' -എന്ന ഔസേപ്പിയുടെ മഹത് വചനം തന്നയാണ് ബെസ്റ്റ്... 😊😊

No comments:

Post a Comment