Sunday, September 11, 2016

അതെയതെ...
അങ്ങനെയെല്ലാമാണല്ലോ 
മഴയുള്ളപ്പോൾ നീയൊരു കുടയാകുന്നു
കുളിരുള്ളപ്പോൾ കാട്.
തീയുള്ളപ്പോൾ പുകയെന്ന ഉപമ,
പോയി പുല്ലുതിന്നു വരും മുൻപ്...
ഓരോ പുലരിക്കും ഒരു പൂക്കാലം
മഞ്ഞുള്ളപ്പോൾ മരം...
ഒറ്റ ശ്വാസത്തിൽ കൂട്ടം
തെറ്റിപൊയ ഉപമകളാണിവ..
അവ പോയി പുല്ലുതിന്നു വരും മുൻപ്...


----------------------------------------------------------

ഞങ്ങളുടെ കുട്ടിക്കാലത്തു നിങ്ങളീ പറയുന്ന അഡാറു പൂക്കളൊന്നും ഞങ്ങൾ കണ്ടിട്ടേയില്ല . നാല് നുള്ളു കാക്കപ്പൂവ്, തപ്പി പെറുക്കിയാൽ ഒരു കൈ തുമ്പപ്പൂവ്. പേരറിയാത്ത പലതരം ഇലകൾ.. കോളാമ്പിപ്പൂവ്. അവശ്യത്തിലധികം പൂച്ചവാൽ പൂവ്. പിന്നെ കളം നിറയ്ക്കുന്നത് ഈ ചോന്ന പൂവാണ്.. ഹനുമാൻ ജമന്തിയെന്നും ഹനുമാൻ കിരീടമെന്നുമെല്ലാം വിളിക്കും... അല്ലെങ്കിൽ തന്നെ പൂവുകൾക്കെന്തിന് പേരുകൾ... അല്ലേ! പൂവുകളെന്നല്ലാതെ 🌼🌻🌼🌻

-------------

No comments:

Post a Comment