Sunday, September 11, 2016

ശ്രീനിവാസന്‍ പറയുന്നത് തോന്ന്യാസവും മണ്ടത്തരവുമാണ്.
എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗമായിരുന്നു കെ വി സുധീഷ്. കേരളാ സംസ്ഥാന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം. ഇത്രയുമൊക്കെ ആകാന്‍ മാത്രം വലിയ നേതാവായിരിക്കെ തന്നെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 1994 ജനുവരി 26ന്. അന്ന് കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ സുധീഷ് എംഎല്‍എം ആയേനേ. എംപി ആയേനേ. ഇന്നിപ്പോള്‍ നമ്മുടെ നാട് ഭരിക്കുന്ന സര്‍ക്കാരില്‍ ഒരു മന്ത്രി ആയി ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് പൊലീസ് സേനയില്‍ നിന്ന് സല്യൂട്ട് വാങ്ങി നില്‍ക്കുക പോലും ചെയ്‌തേനേ. ശ്രീനിവാസന് ബഹുമാനിക്കാന്‍ തോന്നുംവിധത്തിലുള്ളത്ര വലിയ നേതാവാകാന്‍ പറ്റും മുമ്പേ അദ്ദേഹം കൊല്ലപ്പെട്ടുവെന്നേയുള്ളൂ.
കൂത്ത്പറമ്പ് കൊല്ലപ്പെട്ട രാജീവൻ ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്നു ‌ ജീവിച്ചിരുന്നെങ്കില്‍ സംസ്ഥാന സെക്രട്ടറിയേറ്റ വരെയെങ്കിലും എത്തുമായിരുന്നു നേതാവ് . ഡി വൈ എഫ് ഐ കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്നു രക്തസാക്ഷി ഭാസ്കര കുമ്പള
ഇപ്പോഴത്തെ കണ്ണൂര് ജില്ലാ സെക്രട്ടറി
പി ജയരാജനെ തിരുവോണനാളിൽ കൊത്തി നുറുക്കിയതും ഇപ്പോഴത്തെ വ്യവസായ മന്ത്രി സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ ആക്രമിച്ചതും കൊല്ലാൻവേണ്ടി തന്നെ ആയിരുന്നു
കൊല്ലപ്പെട്ടവരില്‍ പലരും പ്രാദേശിക നേതാകളായിരുന്നു ജീവിച്ചിരുന്നെങ്കില്‍ അതാത് ഇടങ്ങളിലെ ജനങ്ങള്‍ക്ക് കൊള്ളാവുന്ന പ്രാദേശിക ഭരണസമിതികളിലൊക്കെ പിന്നീടാണെങ്കിലും വരേണ്ടവര്
കോടിയേരി പിണറായി ലെവലിലുള്ള
ദേശീയ നേതാക്കൾ കൊല്ലപ്പെടുന്നില്ല എന്നാണ് ശ്ര്ീനിവാസന്‍റെ പരാതിയെങ്കില്‍ അത് പരമമണ്ടത്തരമാണ് ആ ലെവലിലുള്ള നേതാക്കളെ മുന്നില്‍ വെറുതെ കിട്ടിയാല്‍ പോലും കൊല്ലാന്‍ ആരും മടിക്കും
ശ്രീനിവാസന്റേത്
മധ്യവര്‍ഗബഗിടാപ്പികളുടെ കയ്യടി കിട്ടാനുള്ള പരത്തിയടി മാത്രമാണ് ‍.

No comments:

Post a Comment