Sunday, September 11, 2016

നിന്റെ സ്നേഹം പോലെ
വിശുദ്ധമായ
ഒരു വാക്ക്
ഞാന്‍ തേടുന്നു
ഏതു മരുഭുമിയിലും
നിന്റെ കണ്ണുകള്‍ പോലെ
തിളങ്ങുന്ന വാക്ക്
നിന്റെ കുഞ്ഞു
ചെവികള്‍ പോലെ
മൃദുലമായ ഒരു പ്രാര്‍ത്ഥന
ഞാന്‍ കേള്‍ക്കുന്നു
വാക്കുകള്‍ ഇല്ലാത്തവന്റെ
പ്രാര്‍ത്ഥന,
വിതുമ്പുന്ന സ്നേഹമല്ലാതെ
മറ്റെന്ത്,
നീ വരൂ,
എന്നെയുമൊരു പൂമരമാക്കു...

---------------------------------------
അതേ വരികള്‍ക്കിടയില്‍
വെച്ചാവും നാം
ഉമ്മ വെച്ച് പിരിയുക.
ഒടുവിൽ അങ്ങെനെ തന്നെ
സംഭവിക്കുന്നു...
നാളെ കാണാമെന്നോ
നന്‍മ നേരുന്നെന്നോ പുലമ്പി,
ഭാവിവരനോടീ തമാശ
അറിയിക്കാമെന്ന് വ്യംഗിച്ച്
പല്ലിടകുത്തി നാം മടങ്ങും...

ജാതിയും ജീവനും
ഭൂമിയും ഭൂതകാലവുമുരിഞ്ഞാല്‍
കാമ്പില്ലാത്തൊരു
കാമുകനല്ലേ ഞാന്‍..
നീ,നീ... കമ്മ്യൂണിസ്റ്റും.
---------------------------------
ഇങ്ങനെ ബിമർശിച്ചതല്ലേ...
ന്നാൽ പിന്നെ ങ്ങളൊരു കവിത എഴുതുവോ.. ബിമർശകേട്ടാ....??? എന്നുചോദിച്ചപ്പോ ലവൻ പറയുവാ...
'കോച്ച് കളിക്കാറില്ല സുഹൃത്തേന്ന്'...🌺😉😆

No comments:

Post a Comment