Sunday, September 11, 2016

ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന് മുഖ്യമന്ത്രി സി കേശവന്‍ പറഞ്ഞത് ശബരിമല ക്ഷേത്രം കത്തിയ സന്ദര്ഭ്ത്തിലാണ് .കേരളത്തില്‍ എക്കാലത്തും ഓര്ക്കേതണ്ട ധീരമായ രാഷ്ട്രീയ പ്രസ്താവന ആണത് .അന്ന് പുനര്‍ നീര്മ്മിേച്ച ശബരിമല ക്ഷേത്രം അതിനെക്കാള്‍ വലിയ അസംബന്ധമായഅപമാനകരമായ ഒരു അന്ധ വിശ്വാസമാണ് കേരള സമൂഹത്തില്‍ അടിചെല്പ്പി്ച്ചി രിക്കുന്നത് .
ശാസ്ത പൂജ ദക്ഷിണേന്ത്യന്‍ പ്രാചീന ചരിത്രത്തിന്റെ ഭാഗമാണ് .ശബരിമലയില്‍ ഈ മൂര്ത്തി അയ്യപ്പന്‍ എന്നും ധര്മ്മ ശാസതഎന്നും അറിയപ്പെടുന്നു .ഒരു പ്രാചീന ക്ഷേത്രമാണ് ശബരിമല പന്തളം രാജവംശത്തിലെ അയ്യപ്പന്റെ് അവതാരം എന്ന് കരുതപ്പെടുന്ന ഒരു രാജകുമാരന്‍ ശബരിമല ക്ഷേത്രത്തില്‍ തപസിരുന്നു അയ്യപ്പനുമായി എകീഭവിച്ചു .അദ്ദേഹം തപസിരുന്ന സ്ഥലം മണി മണ്ഡപം എന്നറിയപ്പെടുന്നു .
തെക്കേ ഇന്ത്യയിലും ലോകത്ത് പലയിടത്തും ശാസ്ത ക്ഷേത്രങ്ങള്‍ ഉണ്ട്
1 ബാലക രൂപത്തില്‍ ഉള്ള കുളത്തുപുഴ അയ്യപ്പ ക്ഷേത്രം
2. യുവവിന്റെരൂപത്തില്‍ ഉള്ള ആര്യങ്കാവ്
3. ഗൃഹസ്ഥാ ശ്രമിയായി പൂര്ണ്ണ് ,പുഷ്കല എന്ന രണ്ടു ഭാര്യമാരുമായി കാണുന്ന അച്ചന്കോവില്‍
4. വാനപ്രസ്ഥ രൂപത്തിലുള്ള ശബരിമല
5. യോഗി രൂപത്തില്കാണുന്ന മകരവിളക്ക്‌ തെളിയിക്കുന്ന പൊന്നമ്പലമേട് –
ഇവയാണ് പരശു രാമന്‍ സ്ഥാപിച്ച അഞ്ചു ശാസ്ത ക്ഷേത്രങ്ങള്‍.അതില്‍
ഒന്നാണ് ശബരിമല എന്നാണ് ക്ഷേത്ര ചരിത്രംപറയുന്നത് .
സ്ഥാപിച്ചതിനു ശേഷം മൂന്നു നൂറ്റാണ്ടോളം അത് വനത്തില്‍ അപ്രാപ്യ മായിരുന്നു.ക്രി .പന്ത്രണ്ടാം നൂറ്റാണ്ടില്‍ പന്തളം രാജവംശത്തിലെ മണികണഡ ന്‍ എന്ന യുവരാജന്‍ ക്ഷേത്രത്തിലേക്കുള്ള വഴി കണ്ടു പിടിച്ചു കൂടെ അനുയായികളും വാവര്‍ എന്ന താന്‍ തോല്പിച്ച മുസ്ലിം പോരാളിയും കൂട്ടരും ഉണ്ടായിരുന്നു ഈ യുവരാജാവ് കൊട്ടാരത്തിലേക്ക് പുലികളെ കൊണ്ട് വന്നു അതിനു ശേഷം വനത്തില്‍ അപ്രത്യക്ഷനായി പിന്നീട് അമ്പലം പുനരുദ്ധരിച്ചു
ആറാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്ശി ച്ച ഹ്യുയന്സാന്ഗ് എന്ന ചൈനീസ് സഞ്ചാരി "പോടലക" കൊടുമുടിയുടെ അടുത്തു "അവലോകിതേശ്വര "(ബോധിസത്വ )ക്ഷേത്രത്തെ പരാമര്ശിക്കുന്നുണ്ട് അവലോകിതേശ്വരഎന്നത് ഹരി –ഹര (വിഷ്ണു –ശിവ )ആണ് പോലും അതിനാല്‍ ശബരിമല അവലോകിതേശ്വരക്ഷേത്രമായിരുന്നു .
ബുദ്ധ രീതിയില്സംസ്കൃത നിഘണ്ടു ആയ അമരകോശത്തില്‍ ഗൌതമ ബുദ്ധന്റെ പതിനെട്ടു പേരുകളില്‍ ഒന്നാണ് ശാസ്ത അല്ലെങ്കില്‍ ധര്മ ശാസ്ത .അയ്യപ്പ വിഗ്രഹത്തിന്റെ കൈ മുദ്രക്കും യോഗാസന സ്ഥിതിക്കും ബുദ്ധന്റെ" വിഡാര്ക്ക" മുദ്രയോടും പത്മാസനത്തോടും ബന്ധം കാണുന്നു .അവിടത്തെ ശരണ മന്ത്രങ്ങള്മറ്റൊരു ഹിന്ദു ദേവാലയങ്ങളിലും ഉപയോഗിക്കാറില്ല എന്നാല്‍ ബുദ്ധ ശിഷ്യ ന്മാരുടെ ശരണ ത്രയത്തിന്റെ പര്യായമാണ് താനും .(പക്ഷെ ഈ തിയറിക്ക് ആര്ക്കിരയോളജി –ജിയോഗ്രാഫി –ചരിത്രം എന്നിവയുടെ ശാസ്ത്രീയ പിന്തുണ ഇല്ല )
In 1821 AD, യില്‍ പന്തളം രാജ്യവും അതിലെ ശബരിമല ഉള്പ്പടെ. 48 മേജര്‍ ക്ഷേത്രങ്ങളും തിരുവിതാം കൂറില്‍ ലയിച്ചു, 1910 –ല്‍ ശബരിമലയിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു 1950,-ല്‍ റാഡിക്കല്‍ ക്രിസ്ത്യന്‍ തീവ്ര വാദി കള്‍ ആണെന്ന് സംശയിക്കുന്നവര്‍ ശബരിമല ക്ഷേത്രം പൂര്ണ്ണ മായും തീവച്ചു നശിപ്പിച്ചു .ക്ഷേത്രം പുനര്‍ നിര്മ്മി ച്ചു , അത് വരെ ഉണ്ടായിരുന്ന ശിലാവിഗ്രഹം മാറ്റി ഒന്നര അടി ഉയരമുള്ള പഞ്ച ലോഹ വിഗ്രഹം പ്രതിഷ്ടിച്ചത് അതോടെ ആണ്
വനാന്തര്ഭാഗത്തുള്ള ക്ഷേത്ര സന്ദര്ശനം കഷ്ടപ്പാട് നിറഞ്ഞതും ഏകാഗ്രതയും സഹന ശക്തിയും വേണ്ടതും ദൃഡ നിശ്ചയം ഉള്ളവര്ക്കും മാത്രം കഴിയുന്നതുമായിരുന്നു
മണ്ഡല കാലം (നാല്പത്തി ഒന്ന് ദിവസം )വ്രതമെടുത്തു മദ്യമാംസങ്ങള്‍ വര്ജിച്ചു ബ്രഹ്മചര്യം സ്വീകരിച്ചു ഒക്കെയാണ് മകരവിളക്കിനു മാത്രം തുറക്കുന്ന ക്ഷേത്രത്തില്‍ ദര്ശനം നടത്തിയിരുന്നത് .
യാത്ര ദുഷ്കരമായത് കൊണ്ടാണ് സ്ത്രീകള്‍ ധാരാളമായി അവിടെ പോകാ തിരുന്നത് പിന്നീടാണ്‌ എല്ലാ മാസാദ്യവുംഅഞ്ചു ദിവസംവും,വിഷുവിനും ഒക്കെ ക്ഷേത്രം തുറക്കാന്‍ തുടങ്ങിയത്
1991നു മുന്പ് വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും മാസാദ്യങ്ങളില്‍ തങ്ങളുടെ കുട്ടികള്ക്ക് ചോറ് കൊടുക്കാനും മറ്റുമായി ശബരിമല ക്ഷേത്രത്തില്‍ ധാരാളമായി പോയി തുടങ്ങി
,മേയ് 13, 1940, നു തിരുവിതാംകൂര്‍ മഹാറാണിപോലും ശബരിമലയില്‍ ചെന്നിരുന്നു
1991-ല്‍ , ജ.കെ പരിപൂര്ണ്ണാന്‍ ,ജ .കെ ബാലനാരായണ മാരാര്‍ എന്നിവര്‍ ദേവസ്വം ബോര്‍ഡി നെതിരായ കേസിലാണ് 10 നും 50 നും ഇടയ്ക്കുള്ള സ്ത്രീകള്‍ ഒരു സീസണിലും സന്നിധാനത്ത് കടക്കുന്നതും പൂജ ചെയ്യുന്നതും വിലക്കി റൂളിംഗ് നല്കിയത് അനാദികാലം മുതലേ ഉള്ള ആചാരം അനുസരിച്ചാണ് പോലും ഈ റൂളിംഗ് .മത്രമല്ല സ്ത്രീ നിരോധറൂളിംഗ് പോലീസ് ഫോഴ്സ് ഉപയോഗിച്ച് നടപ്പാക്കുന്നതിന് കേരള സര്ക്കാ രിനു ഈ ജഡ്ജിമാര്‍ നിര്ദ്ദേ ശവും നല്കി .അതുമുതലാണ് ശബരിമല ഒരു പെണ്ണുകേറാമല ആയത് .അന്നത്തെ കേരള സര്ക്കാ ര്‍ ഈ റൂളിംഗ് ഫലപ്രദമായി ചോദ്യം ചെയ്തുമില്ല
അയ്യപ്പന് സ്ത്രീകളെ ഇഷ്ടമല്ല ,നൈതിക ബ്രഹ്മചാരിയാണ് ,സ്ത്രീകള്ക്ക് ആര്ത്തവമുള്ളതിനാല്‍ നാല്‍പ്പത്തൊന്നു ദിവസം ശുദ്ധമായി ഇരിക്കാന്‍ കഴിയില്ല ,വ്രതമിരിക്കുന്ന അയ്യപ്പന്മാരുടെ കണ്ട്രോള്‍ പോകും തുടങ്ങി നിരവധി ന്യായീകരണങ്ങള്‍ ഓരോരുത്തരുംസ്വയം കണ്ടെത്താനും പ്രചരിപ്പിക്കാനും തുടങ്ങി .ആര്‍ത്തവ വാദികള്‍ അതില്ലാത്ത ഗര്ഭിണികള്‍ ശബരിമലയില്‍ പോകാമോ എന്ന് ചോദിച്ചാല്‍ മിണ്ടുകയുമില്ല .ദേവപ്രശനം ,തന്ത്രിയുടെ അഭിപ്രായം തുടങ്ങി നിരവധി അസംബന്ധ നടപടികളാണ് ഈ ജുഡിഷ്യല്‍ അതിക്രമത്തിന്റെ ഫലമായി ഉണ്ടായ വിഷയത്തില്‍ സ്വീകരിച്ചു കണ്ടത് !
കട|Devanand Narayanapillai|

No comments:

Post a Comment