Sunday, September 11, 2016

ഞാന്‍ കാഫ്കയുടെ കഠാരമുനയാണ്..
സ്വന്തം നെഞ്ചിലേക്കുള്ള 
ആഴമെത്രയെന്ന തര്‍ക്കത്തില്‍ അതിപ്പോഴും ചോരകാത്തിരിക്കുന്നു...
---------------------------------------------------------------------------------
മാധ്യമ പ്രവർത്തകർക്ക് നാല് കീറ് കിട്ടുമ്പോൾ എല്ലാ സുന്ദര ബെഗിഡാപ്പികളും തൊണ്ടകീറി 'അറിയാനുള്ള അവകാശത്തിന്റെ ' കഥ പറയുന്നതെന്തിനാണെന്നതാണ് എനിക്ക് മനസ്സിലാകാത്തത്. ആർക്കറിയാനുള്ള അവകാശമാണ് എന്നതാണ് മിസ്റ്റർ നിങ്ങൾ വാദിക്കുന്നത്... ചില സംശയങ്ങൾ ന്യായമായും എനിക്കുണ്ട്.
1. അറിഞ്ഞ വാർത്തകൾ താല്പര്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ പ്രസിദ്ധീകരിച്ച ഒരു സന്ദർഭമെങ്കിലും നിങ്ങൾക്കോർത്തെടുക്കാൻ ആകുമോ...
2.ജനങ്ങൾ അറിയേണ്ടതെല്ലാം നിങ്ങൾ പറയാറുണ്ടോ
3. പരസ്യദാദാക്കളുടെ വാർത്തകൾ എവിടെയാണ് നിങ്ങൾ ഒളിപ്പിച്ചു വെക്കാറുള്ളത്.
4. ജ്വല്ലറി മുതലാളിമാരുടെയും. ടെക്സ്‌റ്റെൽ ഉടമകളുടെയും വാർത്തകൾ നവമാധ്യമങ്ങൾ സജീവമാകും മുൻപ് എന്തുകൊണ്ട് ജനങ്ങളിൽ നിന്നും നിന്നും നിങ്ങൾ മറച്ചുവെച്ചു.
സംഭവം സിമ്പിൾ ആണ്.... അറിഞ്ഞവാർത്തകൾ ജനങ്ങളിൽ നിന്നും തരംപോലെ ഒളിപ്പിക്കുന്ന ഇടനിലക്കാരൻ മാത്രമാണവൻ. പിന്നെ ഔദാര്യത്തിന്റെ മഹത്തായ ഭാഷ ആരും മൊഴിയേണ്ടതില്ല. കൈയ്യിലിരുന്ന കാശടച്ചിട്ടാണ് ഭായി ഞങ്ങളീ കടിമുഴുവൻ കൊള്ളുന്നത്
---------------------------------------------------------------------------------------------------------
അതിരാവിലെ പത്രം തുറന്നപ്പോഴാണ് ആ അത്ഭുത വാർത്ത കണ്ടത്... ''കുമ്മണാംചേരിയിലെ കൊച്ചുവറീത് ചേട്ടൻ (87) വയസ്സ്. ഞങ്ങളുടെ അപ്പൻ കർത്താവിൽ നിദ്രപ്രാപിച്ച വിവരം 'വ്യസനസമേതം' അറിയിച്ചു കൊള്ളുന്നു എന്ന്...
സാത്താനിൽ നിദ്രപ്രാപിക്കാതെ കൃത്യമായി കർത്താവിൽ നിദ്രപ്രാപിക്കാൻ വേണ്ടി മാത്രമാണ് ജീവിച്ചിരിക്കുന്ന കാലത്തു മുഴുവൻ മുട്ടിപ്പായ പ്രാർത്ഥനയും, മുടിഞ്ഞ നോയമ്പും, പള്ളിക്കു പൊൻകുരിശുമെല്ലാം നേരുന്നത്. എന്നിട്ടും കർത്താവിൽ 'നിദ്രപ്രാപിക്കുമ്പോൾ "വ്യസനസമേതം" എന്നും പറഞ്ഞ് ആ വിവരം പുറത്തറിയിക്കുന്നത് കർത്താവിനെ തള്ളിപ്പറയുന്നതുപോലാണ് കുമ്മണാം ചേരിക്കാരെ.....
ഇനി ഇതൊക്കെ ആ പത്രക്കാര് സാത്താൻമാർ ചെയ്യുന്നതാണെൽ കർത്താവേ അങ്ങ് ഹൈക്കോടതി വക്കീലൻമാരെ വിട്ടേച്ചും അവന്മാരെ നല്ലഇടി ഇടിപ്പിക്കേണമേ... 😉😂

No comments:

Post a Comment