Sunday, September 16, 2018

Moyan


#change മാറ്റം

മോ യാന്- ചൈനീസ്‌ എഴുത്തുകാരില് പ്രമുഖനായ എഴുത്തുകാരനാണ്‌. റെഡ് സോര്ഘം, ദി റിപ്പബ്ലിക് ഓഫ്‌ വൈന്, ബിഗ്‌ ബ്രെസ്റ്റ് ആന്ഡ്‌ വൈഡ ഹിപ്സ്, പൌ, എന്നിവയാണ് മികച്ച കൃതികള്. ആത്മകഥാംശമുള്ള നോവലാണ്‌ മാറ്റം (change) അതിലൂടെ ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ്‌ പ്രയോഗങ്ങളെ സൂക്ഷ്മമായി വിശകലന വിധേയമാക്കുകയും ചെയ്യുന്നു.

നോവല് രൂപത്തിലുള്ള ആത്മകഥയെന്നോ ആത്മകഥാംശമുള്ള നോവല് എന്നോ പറയാവുന്നആഖ്യാനവും , ദൈന്യം ദിന ജീവിതത്തിലെ വിശദാംശങ്ങളിലൂടെ സൂക്ഷ്മ ചരിത്രങ്ങള് രേഖപ്പെടുത്തുന്ന




മോയാന് 2012 ലെ സാഹിത്യത്തിനുള്ള നോബല് പ്രൈസ് ലഭിച്ചപ്പോള്
ചൈനയിലെ എഴുത്തുകാരുടെ ജീവിതവും സാഹിത്യം,കല,സിനിമ, തുടങ്ങിയ മേഖലയില് ഏറിവരുന്ന സെന്സര്ഷിപ്പ് നിലയും ഇക്കാലത്ത് ചര്ച്ചകള് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറിയ പങ്കും എഴുത്തുകാരും സെന്സര് ഷിപ്പും എന്ന point of vewi വിലാണ് ചര്ച്ചകള് നീണ്ടുപോവുകയുണ്ടായത്.

Tuesday, August 14, 2018

ഒന്ന്

എല്ലാ ശവവുമെത്തും പോലെ,
നിങ്ങളുടെ ശവമെത്തരുത്..
എന്ന കരുതലിലാണ്
ജീവിതം...
പലപ്പോഴും
സാധാരണക്കാരായ നാം,
അസാധാരണമാം വിധം
സാധാരണകാരനായി
ജീവിക്കാനൊരുമ്പപെടുന്നില്ലേ..
ഇതു വായിക്കുമ്പോൾ,
നിങ്ങൾ സാധാരണ ജീവിതം
നയിക്കുകയാവാം...
ചിലപ്പോൾ ഭാര്യയെ ചുംബിച്ചു
യാത്ര അയക്കുകയാവാം,
കുട്ടിയെ കളിപ്പിക്കുകയോ
പട്ടിയെ കുളിപ്പിക്കുകയോ ആവാം.
നിങ്ങളങ്ങനെയല്ല,
ഞാനുമല്ല.
നമുക്ക് നമ്മുടെ കഥാപറയാനറിയില്ലല്ലോ!

കെട്ടുപോയ

കേട്ടപ്പോൾ,
നിങ്ങളെപ്പോലെ
എനിക്കും അത്ഭുതം തോന്നാറുണ്ട്.
ഇന്നലെ വൈകുന്നേരം
പോയിരുന്ന ചെരുവിൽ കൂടി
ഇന്ന് ഉരുൾ ഒലിച്ചു പോയെന്നും,

Sunday, September 11, 2016

പൊന്മുട്ടയിടുന്ന

പ്രിയേ....നീ,
നഷ്ട്ടപ്പെട്ടതിലും അധികം
നേടിയ ഹതഭാഗ്യ.
ഞാന്‍......,
നേടിയതിലും അധികം
നഷ്ട്ടപ്പെട്ട വിശുദ്ധന്‍.
--------------------------
പുതുതായൊരു
'കുറിപ്പെഴുതാൻ' വകയില്ലാത്തത് കൊണ്ട്
'ആത്മഹത്യ' ചെയ്യാതിരിക്കുന്നുവെന്നേയുള്ളൂ.
സുഹൃത്തേ..,
-------------------------
സംഭവം പണ്ടാണ്... ശ്രീനിവാസൻ നായകനായ 'പൊന്മുട്ടയിടുന്ന തട്ടാൻ,' എന്ന സിനിമയുടെ റിലീസ് കാലം. റിലീസിനു മുൻപേ തന്നെ ചില താല്പ്പരകക്ഷികൾ ചേർന്ന് സിനിമയുടെ പേര് പൊന്മുട്ടയിടുന്ന തട്ടാൻ എന്നാണെന്നും ഇത് തട്ടാൻ (സ്വർണപ്പണിക്കാരൻ) പണി കുലത്തൊഴിലായി സ്വീകരിച്ചവരെ അപമാനിക്കും വിധമായതിനാൽ ആ സമുദായത്തിന്റെ വികാരത്തെ ഇത് വ്രണപ്പെടുത്തും എന്നെല്ലാം വിശദീകരിച്ച് കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങിയെടുത്തു.
എന്നാൽ 'പൊന്മുട്ടയിടുന്ന തട്ടാൻ' എന്ന പേര് 'പൊന്മുട്ടയിടുന്ന താറാവ് ' എന്നു മാറ്റാനുള്ള കോടതി വിധി വരും മുൻപേ തന്നെ സിനിമയുടെ പോസ്റ്ററുകൾ വർണാഭമായി നഗരങ്ങളായ നഗരങ്ങളിലെല്ലാം തലയുയർത്തി കഴിഞ്ഞിരുന്നതിനാൽ നിർമ്മാണ കമ്പനിക്കാർ പുതിയ പോസ്റ്റർ അച്ചടിക്കുന്നതിനു പകരം 'താറാവ്' എന്നച്ചടിച്ച സ്ലിപ്പുകളുമായി കുറേ പിള്ളേരെ വിട്ട് ഓടിനടന്ന് ഒട്ടിച്ചു. പിന്നെയാണ് പുകില് ! ചിലയിടത്തു പേര് 'താറാവിടുന്ന തട്ടാൻ' ആയി. 'പൊന്മുട്ട താറാവ് തട്ടാൻ' എന്നായി. ബസ്സിൽ 'കൈയ്യും താറാവും പുറത്തിടരുത്' എന്നായി. ചിലയിടത്ത് 'മതം ഏതായാലും താറാവ് നന്നായാൽ മതി ' എന്നുപോലും വന്നത്രെ...
എന്തായാലും സിനിമ കേരളം നിറഞ്ഞോടി, ആ സമുദായ സ്‌നേഹികളിൽ പലരും ആരും കാണാതെ തീയേറ്ററിലിരുന്ന് തലയറിഞ്ഞ് ചിരിച്ചു... കല കലാപമാണെന്ന ചിന്ത എത്ര രസകരമാണല്ലേ...
----------------------

ഒറ്റക്കലുള്ള

ഒറ്റക്കല്ലുള്ള നിന്റെ
മൂക്കൂത്തിയോടുള്ള
പ്രണയം...
നിന്റെ കഴുത്തിലെ
ശംഖു വരകളോടുള്ള
പ്രണയം..❤..
സത്യത്തിൽ തീവ്രവാദത്തിന്റെ ഉറ്റതോഴനാണ് ഇരവാദം... ഇന്ത്യൻ മുസ്ലീങ്ങൾ ആ ചിലന്തിവലയ്ക്കുള്ളിലാണ് കുടുങ്ങി കിടക്കുന്നത്. അവരുടെ അത്തരം അരക്ഷിത മനോഭാവത്തെ പരിപൂർണ്ണമായി മുതലെടുത്തുകൊണ്ടാണ് ലീഗും, പി.ഡി.പി-യും പടർന്നു പന്തലിക്കുന്നത്..
'മുസ്ലിം സമുദായത്തോടുള്ള അഭ്യർത്ഥന ഇതാണ്: ജനാധിപത്യ മതേതര ശക്തികളുമായി ചേർന്നു തീവ്രവാദികളെ ഒറ്റപ്പെടുത്തുക. നീതിയുടെ വിതരണം എന്നത് എല്ലാ ഭരണ സംവിധാനത്തിന്റെയും പ്രാഥമിക കടമയാണ്; എല്ലാം തികഞ്ഞ ഒരു സംവിധാനം നമ്മൾ ഇതുവരെ കണ്ടുപിടിക്കാത്തതിനാൽ അതിൽ പാളിച്ചകൾ സാധാരണമാണ്. സ്‌ഥായിയായ മാറ്റം സാവധാനത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ്. രാജ്യത്തിന്റെ സെക്കുലർ സ്വഭാവത്തിൽ, പരിമിതികൾ ഉണ്ടെങ്കിലും അതിന്റെ ജനാധിപത്യ ക്രമത്തിൽ, ഭരണഘടനയിലുള്ള വിശ്വാസത്തിൽ വിള്ളലുണ്ടാക്കാൻ ആരെയും അനുവദിക്കാതിരിക്കുക'.
------------------------------------
ഇല്ല...
നിൻ മൗനത്തോളം
വാഗ്ദത്തമായ
ഒരുടമ്പടിയുമില്ല.
----------------------------------
വീട്ടില്‍ കറന്റ് പോയാല്‍ വെളിച്ചത്തിന് വേണ്ടി കത്തിക്കുന്ന എമര്‍ജെന്‍സി ലാംപ് പോലെയാണ് കോണ്‍ഗ്രസ്‌കാര്‍ക്ക് 'മഹാത്മാഗാന്ധി'- എന്നു പറഞ്ഞത് ഏതു മഹാത്മാവാണോ ആവോ....!! 
-------------------------
ചുംബിച്ചാൽ ഒരന്തോമില്ല..
ചുംബിച്ചില്ലേൽ ഒരു കുന്തോമില്ല...😘😘😘
-സത്യത്തിൽ കുഞ്ഞുണ്ണി മാഷിനല്ലേ തെറ്റിയത്!!
-----------------------------------
ഉള്ളവന് എല്ലാ ദിവസോം പെരുനാള്,
ഇല്ലാത്തവന് 365 ദിവസോം നോമ്പ്...
അള്ളാക്കറിയാം പള്ളീലെ കാര്യം..
------------------------------------------
ജ ച്ച ഞാ ജ്ഞ
--------------------------------------------------------------------------------
നമ്മളിടിക്കും കുന്നെല്ലാം
നമ്മുടെ പാറ പൈങ്കിളിയേ
നമ്മളുടയ്ക്കും പാറകളോ
നമ്മുടെ മെറ്റല്‍ മൈങ്കിളിയേ
നമ്മുടെ മെറ്റല്‍ റോഡുകളില്‍
കുണ്ടും കുഴിയും കൂങ്കിളിയേ
നമ്മള്‍ കുതിക്കും വണ്ടികളോ
ഡണ്ടഡ ഡണ്ടഡ ഡ്ഡുങ്കിളിയേ
നമ്മളു വീഴും കുഴിയില്‍ താന്‍
നമ്മള്‍ കിടക്കും കിക്കിളിയേ
ഞങ്ങളിടിച്ചൊരു
ഞങ്ങടെ കുന്നിന്‍
പാറയില്‍ മെറ്റല്‍റോഡൊന്നില്‍
ഞങ്ങള്‍ കുഴിച്ചൊരു
ഞങ്ങടെ കുഴിയില്‍
ഞങ്ങള്‍ കിടന്നു ദ്രവിച്ചെന്നാല്‍
നിങ്ങള്‍ക്കെന്താ സര്‍ക്കാരേ
ജ ച്ച ഞാ ജ്ഞ അല്ലാതെ?
----------------------------------------
Rsp അഖിലേന്ത്യാ സെക്രട്ടറി പറഞ്ഞ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമല്ല പോലും. അത് പിന്നെ ആരുപറയും.... ആ...😂
പിന്നെ ആ പാർട്ടിയല്ലേ, അത്ഭുതപെടാനൊന്നുമില്ല സംസ്ഥാന സെക്രട്ടറി ആയി മത്സരിച്ചു അസ്സീസിനോട് പരാജയപ്പെട്ട ചന്ദ്രചൂഡനെ അഖിലേന്ത്യാ സെക്രട്ടറി ആക്കി അക്കോമഡേറ്റ് ചെയ്ത കരുത്തുറ്റ പ്രസ്ഥാനമാണ് R. S. P അവരിൽ നിന്നും നിങ്ങൾ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് പ്ലീസ്.
---------------------------------
നിങ്ങളുടെ ഭാവന ഇനിയും കയറി ചെല്ലാത്ത കുന്നിൻ പുറങ്ങളുണ്ട്. അതിന്റെയും ഉച്ചിയിൽ ഒളിച്ചിരിക്കുന്ന ആനപ്പാറകളുണ്ട്. ആകാശം തൊട്ടു നിൽക്കുന്ന ഭൂതപ്പാലകളുണ്ട് അവിടത്തെ ആൺപിള്ളേരും പെൺപിള്ളേരും അതിന്റെ ചോട്ടിലിരുന്നാണ് പ്രേമിച്ചു പുളച്ചത്. അവർ പരസ്പരം പങ്കിട്ടു തിന്ന കൊക്കോ പഴങ്ങൾ, അവർ ചുംബിച്ചു ചുവപ്പിച്ച കാട്ടുപൂവുകൾ. നായ് പോകും വഴികൾ, ഉറവിൻ നനവുകൾ, ഭൂമി എപ്പഴോ പിളർന്നിരിക്കണം, നിങ്ങൾ ഇപ്പോഴും കുന്നുകയാറാത്ത ഭാവനകളാണ്... നായ് പോകും വഴിയേ നടക്കൂ സാധാരണക്കാരാകൂ...
പ്രണയത്തിന്റെ ജ്യാമിതിയിലെ
കടലാസു പക്ഷിയാണ് നീ....
------------------------------------------
ഒരാൾ സ്വന്തം ദുരിതങ്ങൾ ചിരിച്ചുതള്ളിയാൽ 
അയാൾക്കു നഷ്ടപ്പെടുന്ന സ്നേഹിതന്മാർ അനേകമായിരിക്കും;
തങ്ങളുടേതായ ഒരവകാശം നഷ്ടപ്പെടുത്തിയതിന്‌ അവരെങ്ങനെ മാപ്പു കൊടുക്കാന്‍! 
---------------------------------------------
നാലായി മടക്കി ഞാൻ 
മടിയിൽ ഒളിപ്പിച്ച് 
വരച്ചെടുത്ത ഇൻഡ്യയല്ലേ... 
ഇന്ത്യ..!!
------------------------------
ഒരു ദിനം,
നമ്മള്‍ തിന്നു തീർത്ത 
കോഴികളെല്ലാം കൂടി വന്നു,
സ്വപ്നത്തിൽ, 
നമ്മെ കൊത്തി തിന്നുതീർക്കുമോ 
എന്ന ഭയത്തിലാണ് ഞാനും ജീവിക്കുന്നത്....

------------------------------------
സീതപെണ്ണിനെ കാട്ടിലുപേക്ഷിച്ചു കടന്ന് കളഞ്ഞ ഇരട്ടചങ്കുള്ള ആ രാമന്റെ ഉപദേശി ആരാന്നാ പറഞ്ഞേ... 
----------------------------------
ജീവിതം എല്ലായിപ്പോഴും
ഒരു കവിത പോലാണ്
പലപ്പോഴും...,
എഴുതുന്ന അർത്ഥത്തിലല്ല
നമ്മെ വായിച്ചെടുക്കുന്നത്...

-----------------------------------
മത്തായിയുടെ സുവിശേഷം 7-ആം അധ്യായം, 6--ആം വാക്യം:
"വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കരുത്.
നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കുകയുമരുത്.
അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം".
എന്നുവച്ചാൽ അർഹരല്ലാത്തവർക്കു ശ്രേഷ്ടമായ വസ്തുക്കൾ കൊടുക്കരുത്, അവർക്കത്തിന്റെ മൂല്യം മനസിലാവില്ല. അവരത് നശിപ്പിക്കും. ദാനം കൊടുക്കാൻ പോയ നിങ്ങളെ തിരിഞ്ഞു നിന്നു ആക്രമിക്കുകയും ചെയ്യും.

ബജറ്റ് പ്രസംഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളെയും അവരുടെ വിമർശനങ്ങളെയും ഓരോന്നായി ചൂണ്ടിക്കാട്ടി നടത്തിയ പ്രസംഗത്തിന്റെ അവസാനമാണ് സ്വരാജ് ഈ വാചകം പറഞ്ഞത്.
അസഹിഷ്ണുതയുടെ അപ്പോസ്തലന്‍ എന്നൊക്കെ തിരിച്ചും ചില ഓണ്‍ലൈന്‍ ഭുജികള്‍ പട്ടംചാര്‍ത്തിയേക്കം... എങ്കിലും അവരുടെ ന്യായം കട്ട ബജറ്റിന്റെ വിറ്റചടങ്ങ് ലഡ്ഡു പൊട്ടിച്ചുമനോഹരമാക്കിയ ചില ഊച്ചാളികളുടെ ന്യായത്തിനൊപ്പം നിലകൊള്ളുന്നതിനാല്‍ അവരോടുള്ള അഗമ്യമായ പുച്ഛം രേഖപ്പെടുത്തുന്നു....
ഇതൊക്കെഎത്രയോകുറഞ്ഞുപോയി മിസ്റ്റർ... സ്വരാജ് മത്തായിയെ ഉദ്ധരിച്ചപ്പോള്‍ അത് കണ്ടുപിടിക്കാൻ രാത്രി ഉറക്കമിളച്ചിരുന്നു ബൈബിള്‍ വായിച്ച എല്ലാ മഹാനുഭാവലുകള്‍ക്കും നമോവാകം.... നിങ്ങളോടൊക്കെ കര്‍ത്താവ്‌ ചോദിക്കും കണ്ടോ... :)