Tuesday, June 9, 2015

വിയര്‍ത്തൊലിച്ചു നിന്ന ഈ ഭൂമിയോട്
വിതുമ്പി നില്‍ക്കുന്ന മേഘങ്ങള്‍ വന്നു
ചെയ്യ്തതു തന്നെയാണ്
പണ്ട് പണ്ടേ ആ പൂക്കാലം
ചെറിമരത്തോടും ചെയ്യ്ത് പോയത്...
 — feeling loved
--------------
ഇന്ന് മണ്ണിലൊരു 
തൈവെക്കാത്തവർ
നാളെ മനസ്സിലെന്കിലുമൊരു
തൈ നട്ടു പിടിപ്പിക്കുക...
കിനാവിലത് പടർന്ന് പടർന്ന്
അവരവർക്കെന്കിലുമൊരു
തണലേകിടട്ടേ്...

---------------
അക്ഷരമില്ലാത്ത
അനുരാഗമാണു നീ,
സ്വപ്നത്തിന്റ്റെ ഉടൽ
ബിംബങ്ങളുടെ ക്ളീഷെ
കുളിച്ചു തോർത്തുന്ന ലാഘവത്തോടെ,
ഒരു കവിതയെഴുതുന്നു.

----------------------
നിങ്ങളുടെ കവിത നന്നായി
എന്നൊരു പാവത്താൻ
എന്നോട് പറയുമ്പോൾ,
പോക്കറ്റടിച്ച് പിടിക്കപ്പെട്ടവനേപ്പോലെ
ഞാൻ പരുങ്ങുന്നു.....

------------
''എഴുത്ത് കുത്ത് '' എന്ന പ്രയോഗം
എത്ര അർത്ഥവത്താണ്.....
എഴുത്ത് എല്ലായ്പ്പോഴും
ഭൂതകാലത്തിനിട്ടുള്ള
ഒരു കുത്തുതന്നെയാണ്...

---------------

അതുകൊണ്ട് വായനശാലകള്‍ അപകടകാരികളാണ് ...
----------------------------------------------------------------------------------------
ഒരു ഗ്രാമത്തില്‍ ഒരു വായനശാല ഉണ്ടായിക്കഴിഞ്ഞാല്‍
പിന്നെ ആ ഗ്രാമം ആ ഗ്രാമം അല്ലാതായി തീരും.
ഒരു നാട്ടിന്‍പുറത്ത് വായനശാല വരുമ്പോള്‍
അവിടെയൊരു വിപ്ലവം നടക്കുകയാണ്,
അവിടെ പോയി ആളുകള്‍ പുസ്തകം വായിച്ചെന്നു വരും.
അതിന്‍റെ ഫലമായി അവരുടെ മനസ് വളര്‍ന്നു എന്ന് വരും.
അങ്ങെനെ വളര്‍ന്നാല്‍ പല കാര്യങ്ങളും ഇഷ്ട്ടപെട്ടില്ല എന്ന് വരും. ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളൊക്കെ മാറ്റണമെന്ന് തോന്നിയെന്നും വരും. അതുകൊണ്ട് വായനശാലകള്‍ അപകടകാരികളാണ് ...
(അയ്യപ്പപ്പണിക്കര്‍)
January 13 · Edited ·
------------
ഒരു കുഞ്ഞ്‌
പുഴുവിന്റെ
മൗനമാണീ
പൂമ്പാറ്റ......
--------------
നിങ്ങള് വിചാരിക്കുന്നത് പോലെ അത്ര നിഷ്കളങ്ക
മൊന്നുമല്ല ലോകം. കൊല്ലുകയെന്ന ഉദ്ദേശത്തോടെ വരുന്ന ശത്രുവിനെ നേരെ അഹിംസയും മാനവികതയും പറഞ്ഞു നില്‍ക്കാന്‍ കഴിയില്ല. നിങ്ങള് താത്വികമായി പറഞ്ഞു മുഴുമിപ്പിച്ചു കഴിയുമ്പോഴേക്കും ചെയ്യാന്‍ വന്ന കൃത്യം നിര്‍വഹിച്ചിട്ടു അവനങ്ങു പോകും.ശത്രു എങ്ങനെയുണ്ടായി എന്ന് നിങ്ങള്‍ ചോദിക്കും. സമാധാനതിലധിഷ്ടിതമായ മാര്‍ഗ്ഗങ്ങളിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍, പ്രത്യയശാസ്ത്രപരമായ വാഗ്വാദങ്ങള്‍ക്കപ്പുറത്തേക്ക് പോകാതിരുന്നെങ്കില്‍ ഇന്നീ കാണുന്ന തരം വയലന്‍സും ഭീതിയും വേണ്ടി വരുമായിരുന്നോ എന്നും നിങ്ങള്‍ ചോദിച്ചേക്കാം. ചോദിക്കാന്‍ നിങ്ങള്‍ക്ക്‌ ഒരുപാടുണ്ട്, സുരക്ഷിതവലയങ്ങള്‍ക്കുള്ളില്‍ നിന്ന്,ഗ്രൌണ്ടിലിറങ്ങാതെ മാനവികതയ്ക്ക് വേണ്ടി പണിയെടുക്കുന്ന നിങ്ങള്‍ക്കതൊക്കെ ചോദിക്കാം. പക്ഷെ, നിങ്ങളെ പ്രത്യയശാസ്ത്രപരമായ ചര്‍ച്ചകള്‍ നടത്താന്‍ പോലും അനുവദിക്കാത്ത ഒരു ഇടത്തില്‍ ആ അവസ്ഥയില്‍ നിന്നും മുന്നോട്ടു പോകാന്‍ നിങ്ങള്ക്ക് ചിലപ്പോള്‍ ബലം പ്രയോഗിക്കേണ്ടി വരും. അത് ഇരുഭാഗത്ത്‌ നിന്നും വരുമ്പോള്‍ കൂടുതല്‍ ഇന്‍റന്‍സായി മാറും. ഒഴുക്കിനൊത്ത് നീന്തുകയല്ലാതെ വേറെ മാര്‍ഗ്ഗങ്ങള്‍ ഇല്ല ബ്രദര്‍. നിങ്ങള്‍ ഒരു വൃത്തത്തിനുള്ളിലായിക്കഴിഞ്ഞു. നിങ്ങള്ക്ക് നിര്‍ത്തണമെന്നുണ്ടെങ്കിലും നടക്കില്ല. നിങ്ങള്‍ക്ക്‌ മേല്‍ക്കൈ വരുന്നത് വരെ, നിങ്ങളോട് പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന അവസ്ഥ ശത്രുവിന് വരുന്നത് വരെ നിങ്ങള്‍ക്ക്‌ നീന്തിയെ പറ്റൂ, നിങ്ങള്‍ക്ക്‌ വേണ്ടി മാത്രമല്ല നിങ്ങളുടെ കൂടെയുള്ളവര്‍ക്ക് വേണ്ടി, നിങ്ങളുടെ സഖാവിന് വേണ്ടി, നിങ്ങളുടെ സഹോദരിക്കും ഭാര്യയ്ക്കും അമ്മയ്ക്കും വേണ്ടി, ഇനി വരുന്ന ഒരു തലമുറയ്ക്ക് വേണ്ടി.
ഫാസിസം എന്ന ഒറ്റക്കള്ളിയില്‍ കെട്ടി വിശദീകരിക്കുന്നത് കൊണ്ടാവാം, ഫാസിസം എന്ന് കേള്‍ക്കുമ്പോഴേ നിങ്ങളുടെ ചുണ്ടില്‍ ചിരിയൂറുന്നത്. ഫാസിസം എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്ക്ക് ഒരു ഏകാധിപതിയുടെ, അല്ലെങ്കില്‍ ഏകതാനമായ ഒരു സിസ്റ്റത്തിന്റെ മുഖമോ, മുഖമില്ലാത്ത അധികാരമോ മാത്രമായിരിക്കും ഓര്‍മ്മ വരിക. അതങ്ങനെയല്ല, അതിനു അനേകം കൈവഴികളുണ്ട്. നിലം കുഴിച്ചു ഓരോ അടിയായി കെട്ടിപ്പൊക്കിയ, മേലോട്ട് പോകുന്തോറും ചുരുങ്ങിച്ചുരുങ്ങി വരുന്ന ഒരു അധികാരഘടനയാണത്. അതിന്റെ കാലാള്‍പ്പടയോടാണ് നിങ്ങളുടെ പോരാട്ടം.
ഒളിച്ചിരുന്നും, കൂട്ടത്തോടെ വന്നും നിങ്ങളെ അരിഞ്ഞിട്ട് പോകുന്നവനെ ഭയപ്പെടുത്താന്‍, അകറ്റി നിര്‍ത്താന്‍ നിങ്ങളുടെ കൈയിലും ആയുധങ്ങള്‍ കൂടിയേ മതിയാവൂ. അടിച്ചാല്‍ തിരിച്ചടി കിട്ടും എന്നൊരു പ്രതീതി ജനിപ്പിക്കാനെങ്കിലും നിങ്ങളുടെ കൈയില്‍ ആയുധങ്ങള്‍ വേണം. ബോംബ്‌ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ കണ്ണിലെ ഭയം ഞാന്‍ കാണുന്നു. ആ ഭയം ശത്രുവിന്റെ കണ്ണിലും കാണുമ്പോഴേ നിങ്ങള്‍ക്ക്‌ സുരക്ഷിതത്വമുള്ളൂ ബ്രദര്‍. ആ സുരക്ഷിതത്വത്തിന്‍റെ വില ഒരുപക്ഷെ നിങ്ങളുടെ സഹോദരന്റെ, സഖാവിന്‍റെ ജീവനായിരിക്കാം, അവരുടെ ധീരതയായിരിക്കാം. ഞാനും അപകടത്തില്‍ പെട്ടേക്കാം, എനിക്ക് അംഗഭംഗം സംഭവിച്ചേക്കാം എന്നറിഞ്ഞു കൊണ്ട് തന്നെയാണ് തന്റെ സഖാവിന്‍റെ സുരക്ഷയ്ക്ക് വേണ്ടി അവന്‍ മുന്നിട്ടിറങ്ങുന്നത്. അത് ധീരതയാണ് സര്‍. നിങ്ങള്‍ക്കത് കാണാന്‍ കഴിയില്ല. പക്ഷെ, അവരുടെ കണ്ണുകളില്‍ അതുണ്ട്. നിങ്ങളുടെ കണ്ണുകളിലെ സുരക്ഷിതത്വത്തിന്റെ ആ തിളക്കം മാത്രം മതി അവര്‍ക്ക്‌.
ഈ ലോകം അത്ര നിഷ്കളങ്കമോന്നുമല്ല സര്‍. നിങ്ങളെക്കടന്നു പോയ ധീരന്മാര്‍ ജീവനും ജീവിതവും ഹോമിച്ചതിന്റെ പച്ചപ്പാണ് നിങ്ങളിന്നനുഭവിക്കുന്ന സമാധാനവും സുരക്ഷിതത്വവും, ഭൂമി ഇന്ന് ഇത്രയെങ്കിലും സുന്ദരമായിരിക്കുന്നതും അവരുടെ കണ്ണുകളിലെ ഭയമില്ലായ്മ കൊണ്ട് മാത്രമാണ് സര്‍
‪#‎ശ്യാം‬
--------------


നൃത്തം ചെയ്യുന്നൊരു ദൈവത്തിലേ ഞാൻ വിശ്വസിക്കൂ.
-നീഷേ
------
പുസ്തകങ്ങൾക്കു തീയിട്ടുകൊണ്ടാണവർ തുടങ്ങുക;
ഒടുവിലവർ തീയിലിടുന്നത് മനുഷ്യജീവികളെ ആയിരിക്കും.
-ഹീനേ
---------------
ഒരു മനുഷ്യന്റെ സകല വീഴ്ചകള്‍ക്കും നേരെ കണ്ണടയ്ക്കുന്ന വിധി ചെറിയൊരു ശ്രദ്ധക്കുറവിന്റെ പേരില്‍ അയാളുടെ മേല്‍ തന്റെ സര്‍വ്വക്രൂരതയും കാട്ടിയെന്നു വരാം.
ബോര്‍ഹസ്
-----------
"ഒരാൾക്കൂട്ടത്തിനിടയിൽ ഒളിച്ചിരിക്കാൻ നോക്കുക, ഒരു വ്യക്തിയാകുന്നതിനു പകരം ഒരു സംഘത്തിന്റെ ചെറിയൊരംശമാകാൻ നോക്കുക എന്നതാണ്‌ ഒളിച്ചോട്ടങ്ങളിൽ വച്ചേറ്റവും ദുഷിച്ചത്. സമ്മതിച്ചു, അതുകൊണ്ടു ജീവിതം കുറച്ചുകൂടി അനായാസമാകുന്നുണ്ട്; പക്ഷേ ഒപ്പമത് കൂടുതൽ ചിന്താശൂന്യമാവുകയുമാണ്‌. ഇവിടെ പ്രശ്നം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്‌- നാമോരോരുത്തരും പ്രാമാണികമായ, ചുമതലപ്പെട്ട ഒരു സ്വത്വമാണെന്ന്. ഏതോ ചില ബോദ്ധ്യങ്ങളുടെ പേരിൽ വേറേ ചിലരുമായി ചേർന്ന് ഒച്ചപ്പാടുണ്ടാക്കുക എന്നത് ഒരൊഴിഞ്ഞുമാറലാണ്‌. സ്വന്തം ബോദ്ധ്യങ്ങൾ എന്താണെന്നതിൽ മനസ്സിളക്കമില്ലാത്തവരായിരിക്കണം, ദൈവത്തിനു മുന്നിൽ നാം; ആ ബോദ്ധ്യങ്ങൾക്കനുസരിച്ച് നാം നമ്മുടെ ജീവിതം ജീവിക്കുകയും വേണം. നിത്യത ഓരോ വ്യക്തിയേയും മാറ്റിനിർത്തി ചോദ്യം ചെയ്യും- ഏതോ സംഘത്തിലോ സംരംഭത്തിലോ സുരക്ഷിതനായിരുന്നു താനെന്നോർത്ത മിടുക്കനെയും, താനെവിടെയും കണക്കിൽ പെടാതെപോയി എന്നു കരുതിയ പരമസാധുവിനെയും."
- കീർക്കെഗോർ
(Provocations)
വിവ : രവികുമാര്‍ വാസുദേവന്‍
---------------
നിങ്ങള്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചോ?'
'അതു തീയിലിട്ടോ മറ്റോ നശിപ്പിക്കുക എന്ന അതിനാടകീയമായ ആശയം ഞാന്‍ കുറേനാള്‍ മനസ്സില്‍ കൊണ്ടുനടന്നു. ഒടുവില്‍ മറ്റൊരു പേരുവച്ച് ഞാന്‍ അതു മാസ്‌റിഡില്‍നിന്നു പ്രസിദ്ധപ്പെടുത്തി. ബോര്‍ഹസിന്റെ ഒരു രണ്ടാംകിട അനുകര്‍ത്താവിന്റെ കൃതിയാണതെന്നും, മൂലമാതൃകയുടെ ഉപരിപ്ലവലക്ഷണങ്ങള്‍ അതിലാവര്‍ത്തിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനെക്കുറിച്ചു വിമര്‍ശനമുണ്ടായി.'
'അതില്‍ അദ്ഭുതപ്പെടാനില്ല,' ഞാന്‍ പറഞ്ഞു. 'ഏതൊരെഴുത്തുകാരനും തന്റെ ഏറ്റവും മൂഢനായ ശിഷ്യനായിട്ടാണൊടുങ്ങുക.'
നിങ്ങൾക്കു നങ്കൂരമിടാൻ വലിയൊരു ഗ്രന്ഥശാല പോലെ ഇത്ര സുരക്ഷിതമായ ഒരു തുറമുഖം വേറെയേതുണ്ട്?
(ഇറ്റാലോ കാൽവിനോ)
--------------
ചില എഴുത്തുകാരുണ്ട്- സ്വന്തം ശരീരത്തിന്റെ കുറവുകളും വൈരൂപ്യങ്ങളും വിളിച്ചുകാട്ടി സഹതാപമുണർത്താൻ ശ്രമിക്കുന്ന യാചകരെപ്പോലെയാണവർ. പൊട്ടിപ്പൊളിഞ്ഞ സ്വന്തം ഹൃദയങ്ങൾ പ്രദർശനത്തിനു വച്ച് ശ്രദ്ധ പിടിച്ചുപറ്റാനാണ്‌ അവരുടെ യത്നം.
(കീർക്കെഗോർ- 1835 നവംബര്‍ 1)
--------------------
വിലപിക്കാനാരുമില്ലാത്തൊരു പ്രേതത്തെപ്പോലെ
ഈ രാത്രിയിലിവിടെ ഞാനലങ്ങുനടക്കും;
നക്ഷത്രരശ്മികൾ കളിയാടുകയാവുമപ്പോൾ
വിടർന്ന ലൈലാക്കുപൂക്കൾ പോലെ.
(ആഹ് മാത്തോവ -1920)
---------------------
ഹീനേ - പലരായിരുന്നു, എന്റെ ജീവിതം ദുരിതമാക്കിയവർ...
-----------------------------------------------------------------------
പലരായിരുന്നു, എന്റെ ജീവിതം ദുരിതമാക്കിയവർ,
ദുര്യോഗം മതി എനിക്കെന്നു വിധിച്ചവർ;
ചിലരവരുടെ നിർഭരസ്നേഹത്താൽ,
വിദ്വേഷത്താൽ വേറേ ചിലർ.
എന്റെ പാനപാത്രത്തിലവർ വിഷം നിറച്ചു,
എന്റെ അപ്പത്തിലവർ വിഷം കലർത്തി;
ചിലരവരുടെ നിർഭരസ്നേഹത്താൽ,
വിദ്വേഷത്താൽ വേറേ ചിലർ.
എന്നാലവൾ, മറ്റാരെക്കാളുമുപരി
എന്റെ ജീവിതം നരകമാക്കിയവൾ,
അവളെന്നോടു വിദ്വേഷം കാണിച്ചില്ല,
അവളെന്നോടു പ്രണയവും ഭാവിച്ചില്ല.
--------------------

Tuesday, May 12, 2015

അമ്മയുമൊത്ത് ഒരു സെൽഫിയെടുക്കാൻ
ചിലരെങ്കിലും ഇന്ന് വൃദ്ധസദനത്തിലെ വരാന്തയില്‍ എത്താതിരിക്കില്ല..!
‪#‎സന്തോഷം‬ ...അമ്മദിനമേ
 — feeling pained.
------------------
വിശന്നിരിക്കുമ്പോഴും
പ്രണയം പാടുന്നവനാണ്
വിശുദ്ധൻ...
 — feeling loved.
--------------------
ഒാർമ്മ,
എത്ര നീട്ടിയെറിഞ്ഞാലും
മരണത്തിലല്ലാതെ,
മറവിയിൽ തിരികെ വരുന്നില്ല...
‪#‎മറവി

-------------------------


അതിജീവനത്തിന്റെ കുട്ടികാലത്ത് എനിക്കൊരു പിറന്നാളാഘോഷമേ ഉണ്ടായിരുന്നില്ല . സ്കൂളിലെ കുസൃതിക്കാരായ ചങ്ങാതിമാര്‍ ആഘോഷമൊന്നു പൊലിപ്പിക്കാന്‍ പക്കപിറന്നാളെന്നും,
ഇംഗ്ലീഷ് മാസമെന്നൊക്കെ പറഞ്ഞ് കൊല്ലത്തില്‍ രണ്ടു പിറന്നാള്‍ ആഘോഷിക്കുമ്പോളാണ് നമ്മളീവിധം ശുഷ്കനായ് പോയതെന്നതാണ് സങ്കടകരം
ഓരോ പിറന്നാള്‍ ദിനത്തിനും മുന്‍പ് ആ സങ്കടദിനം മറവിയിലേക്ക് എറിഞ്ഞുടക്കാന്‍ വേണ്ടി മാത്രം സൂത്രശാലിയായ അമ്മ എനിക്കും രണ്ടു പിറനാള്‍ ഒരുക്കിവച്ചിരുന്നു, മറവിക്കുവേണ്ടി മാത്രം മാറ്റിപ്പറയാറുള്ള ആ ദിവസം... ആ മാസം ഏതാണെന്ന് ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. അപ്പോഴൊക്കെ ഞാന്‍ '' ജനിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല ... ഈ ഭൂമി ഒന്ന് സന്ദര്‍ശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ '' എന്ന ഓഷോവിന്റെ വാക്കുപോലെ സരസനായിരിക്കാറായിരുന്നു പതിവ്
എന്തായാലുംചങ്ങായിമാരെ,ചങ്ങായിച്ചികളെ.... ഒരുപാട് നന്ദി, ഈ ദിനമോര്‍മ്മിപ്പിച്ചതിന്...,ആശംസകള്‍ അറിയിച്ചതിന്... , സ്നേഹം പകുത്തതിന്...
— feeling ഹാപ്പി ... haappye.
--------------------
നഷ്ട്ടപെട്ടു പോയവരുടെ
ഗര്‍ഭപാത്രതില്‍നിന്നും ഞാനൊന്നും
നേടിയിട്ടില്ല ...
എന്റെ ഇരട്ട ഒരു കല്ലായിരുന്നു,
(ഞാനും കല്ലും ഒരേ 
ഗര്‍ഭപാത്രത്തിനകത്തായിരുന്നല്ലോ)
കറുകറുമേ കറുത്ത കല്ല്‌
കവികളാരും തൊടാത്ത കല്ല്‌
— feeling proud.
-------------------


Saturday, May 9, 2015

പിക്കാസോ; തൻറെ യുദ്ധരഹിത ലോകത്തിന് വേണ്ടി ആശിച്ച്, സ്പെയിനിലെ ആഭ്യന്തര കലാപത്തിൽ മനം നൊന്ത് വരച്ച, പെയിൻറിംഗ് ഗൂർണിക്ക.

അതിൽ ഉപയോഗിച്ച സങ്കേതങ്ങളിൽ, പലനിറത്തിലുള്ള ആയുധങ്ങൾ, അതിലന്നാട്ടിലെ കാളപ്പോര് പോലെയുള്ള ഉൽസവത്തിന്, ഉപയോഗിക്കുന്ന ആയുധങ്ങൾ കൂടി, ഉ
ൾപ്പെടുത്തി ആയുധഭ്രമത്തിനെതിരെ, ഗൂർണിക്ക എന്ന പെയിൻറിംഗ്; ചിന്തോദ്ദീപകമായി ഉണർത്തി.

എന്നാലിവിടെ കഥാകാരൻ കാണുന്നത് ആ ചിത്രം; ഹിംസാത്മകമായി ആയുധ ശേഖരണത്തിന് വേണ്ടി, ദുരുപയോഗം ചെയ്യുന്നതാണ്. // ആക്രമണത്തിനും ഉപരോധത്തിനും. പിക്കാസോ! // എന്നും പറയുന്നത്, ഏത് മഹദ് ഗ്രന്ഥവും/ രചനയും ദുരുപയോഗം ചെയ്യുന്ന, കരാള ഹൃത്തുക്കളെയാണ്.

പട്ടത്തുവിളക്ക് പ്രണാമം.

ഈ രചന ഇന്നാണെങ്കിൽ, പട്ടത്തുവിളയല്ല, എഴുതിയത് എന്നും വിചാരിച്ചാൽ ഇതൊരു കവിതയായി, അറിയപ്പെടുമായിരുന്നൂവെന്ന്, തോന്നിപ്പോകുന്നു. അത്രക്ക് ഹൃദയസ്പൃക്കായ, വായനാ സാദ്ധ്യതകളുണ്ടീ രചനയിൽ.