Sunday, September 11, 2016

ശ്രീനിവാസന്‍ പറയുന്നത് തോന്ന്യാസവും മണ്ടത്തരവുമാണ്.
എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗമായിരുന്നു കെ വി സുധീഷ്. കേരളാ സംസ്ഥാന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം. ഇത്രയുമൊക്കെ ആകാന്‍ മാത്രം വലിയ നേതാവായിരിക്കെ തന്നെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. 1994 ജനുവരി 26ന്. അന്ന് കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ സുധീഷ് എംഎല്‍എം ആയേനേ. എംപി ആയേനേ. ഇന്നിപ്പോള്‍ നമ്മുടെ നാട് ഭരിക്കുന്ന സര്‍ക്കാരില്‍ ഒരു മന്ത്രി ആയി ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് പൊലീസ് സേനയില്‍ നിന്ന് സല്യൂട്ട് വാങ്ങി നില്‍ക്കുക പോലും ചെയ്‌തേനേ. ശ്രീനിവാസന് ബഹുമാനിക്കാന്‍ തോന്നുംവിധത്തിലുള്ളത്ര വലിയ നേതാവാകാന്‍ പറ്റും മുമ്പേ അദ്ദേഹം കൊല്ലപ്പെട്ടുവെന്നേയുള്ളൂ.
കൂത്ത്പറമ്പ് കൊല്ലപ്പെട്ട രാജീവൻ ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്നു ‌ ജീവിച്ചിരുന്നെങ്കില്‍ സംസ്ഥാന സെക്രട്ടറിയേറ്റ വരെയെങ്കിലും എത്തുമായിരുന്നു നേതാവ് . ഡി വൈ എഫ് ഐ കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്നു രക്തസാക്ഷി ഭാസ്കര കുമ്പള
ഇപ്പോഴത്തെ കണ്ണൂര് ജില്ലാ സെക്രട്ടറി
പി ജയരാജനെ തിരുവോണനാളിൽ കൊത്തി നുറുക്കിയതും ഇപ്പോഴത്തെ വ്യവസായ മന്ത്രി സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെ ആക്രമിച്ചതും കൊല്ലാൻവേണ്ടി തന്നെ ആയിരുന്നു
കൊല്ലപ്പെട്ടവരില്‍ പലരും പ്രാദേശിക നേതാകളായിരുന്നു ജീവിച്ചിരുന്നെങ്കില്‍ അതാത് ഇടങ്ങളിലെ ജനങ്ങള്‍ക്ക് കൊള്ളാവുന്ന പ്രാദേശിക ഭരണസമിതികളിലൊക്കെ പിന്നീടാണെങ്കിലും വരേണ്ടവര്
കോടിയേരി പിണറായി ലെവലിലുള്ള
ദേശീയ നേതാക്കൾ കൊല്ലപ്പെടുന്നില്ല എന്നാണ് ശ്ര്ീനിവാസന്‍റെ പരാതിയെങ്കില്‍ അത് പരമമണ്ടത്തരമാണ് ആ ലെവലിലുള്ള നേതാക്കളെ മുന്നില്‍ വെറുതെ കിട്ടിയാല്‍ പോലും കൊല്ലാന്‍ ആരും മടിക്കും
ശ്രീനിവാസന്റേത്
മധ്യവര്‍ഗബഗിടാപ്പികളുടെ കയ്യടി കിട്ടാനുള്ള പരത്തിയടി മാത്രമാണ് ‍.

ഇടതുപക്ഷ

" ഇടതുപക്ഷം " എന്നത് പാറ പോലെ ഉറച്ച ഒരു സങ്കല്പം അല്ല ,മറിച്ച് മാറിവരുന്ന സാമൂഹ്യ ചരിത്രസന്ദര്‍ഭങ്ങള്‍ക്കൊത്തു പരിണമിക്കുന്ന ചലനാത്മക പരികല്‍പ്പനയാണത് .
അതൊരു രാഷ്ട്രീയ കക്ഷിയല്ല, നിലപാടാണ്
* സച്ചിദാനന്ദന്‍ *
-------------------------------------------------
പരിഭാഷ
------------------
പരിഭാഷപ്പെടുത്തുമ്പോള്‍
എന്റെതല്ലാത്ത ഒരു ഭാഷ
നിന്നെ വന്നു മൂടുന്നു 
നിനക്കൊരു വാക്കില്ലാതായി പോയല്ലോ ...
തിരയില്ലാത്ത കാലത്തോളം
പുറകിലായിരുന്ന വാക്ക്
ചോലയില്‍ നിന്നും നീ രുചിചെടുത്ത ഭാഷ
ആരുടേയും ദാഹം തീര്‍ത്തില്ലെന്നറിവില്‍
നൃത്തം ചെയ്യുന്ന ആകാശം പരിഭാഷപ്പെടുത്തുമ്പോള്‍
ഞാന്‍ കൈയ്യോടെ പിടിക്കപ്പെടുന്നു
കടത്തിയ ബിംബങ്ങള്‍ക്കൊപ്പം
കൈയ്യാമം വെച്ച്
തെരുവിന്‍റെ വിശദാംശങ്ങളിലൂടെ
നടന്നു പോയെന്ന് ...
-----------------------------------------
ക്ഷമിക്കുക....
ഞങ്ങൾ ഒളിമ്പിക്സിൽ സ്വർണ്ണം വാങ്ങാറുമില്ല വീട്ടിൽ കയറ്റാറുമില്ല...
ഹും...! അതൊക്കെ കല്യാണത്തിനാണ് °
നിങ്ങൾ ചൈനക്കാരും,അമേരിക്കക്കാരും, എത്യോപ്യക്കാരുമൊക്കെ ഒന്ന് വന്നുകാണ്...
കംപ്ലീറ്റ് മെഡലല്ലേ... മെഡല് 😅😉



----------------
അങ്ങനെ നക്ഷത്രങ്ങൾ നിറഞ്ഞ ആ തണുത്ത രാത്രിയിൽ ഞങ്ങൾ കരോളിനിറങ്ങി വരാമെന്നേറ്റ കുട്ടുവും മനോജും ഇനിയും വരാനുണ്ട്. അവരും കൂടി ഉണ്ടായാലേ ഞങ്ങൾ കുട്ടികളുടെ കരോൾ ആഘോഷമാവുകയുള്ളൂ. മനോജ് പടക്കം പൊട്ടിക്കാൻ കേമനാണ്. ഭയം ലവലേശമില്ലാതെ കയ്യിൽ പിടിച്ചു തീകൊളുത്തി ഞങ്ങളുടെ നേരെ ഏറിയും. ഇക്കാര്യത്തിൽ സുന്ദരികളായ തരുണീമണികൾക്കിടയിലെ ധീരതാപട്ടം മറ്റാർക്കും നൽകാതവൻ വർഷങ്ങളായി കൈയ്യടക്കി വെച്ചിരിക്കുകയാണ്...
മണി ഒൻപത് ആകാറായപ്പോൾ എന്നാപ്പിന്നെ തൊടങ്ങാം എന്നും പറഞ്ഞു ഉണ്ണിയേശുവിനെ വെച്ച തളികയുമെടുത്തു വാ പോകാന്നും പറഞ്ഞ് ജോസ്ചേട്ടൻ മുന്നേ നടന്നു. പിറകേ വാർഡ് കമ്മിറ്റിയിലെ ചേട്ടന്മാർ, പെട്രോൾമാക്‌സ് തോളിൽ ചുമന്ന് തേങ്ങാവെട്ടുകാരൻ തോമാക്കുട്ടി, പിന്നിലായി ഞങ്ങൾ കുട്ടിപ്പട്ടാളവും. അങ്ങെനെ കരോൾ ഗാനം മുറുകി, മനോജും കുട്ടുവും വീട്ടുമുറ്റങ്ങളിൽ സുന്ദരികളായ മഹിളാരത്നങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തുന്ന മേയ്മാസറാണിയിലും റോസയിലുമെല്ലാം ഓലപടക്കം വെച്ചു പൊട്ടിച്ചു ചിതറിതെറിച്ച പൂവുകൾ
'വീണിതല്ലോ കിടക്കുന്നു ധരണിയിൽ ' എന്നമട്ടിലാക്കി അങ്ങെനെ മുന്നേറുകയാണ്.
'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൽ കുളിരും രാവിൽ ' - എന്ന ഔദ്യോഗിക ഗാനം 64-മത്തെ വീട്ടിലും തെറ്റില്ലാതെ പാടി ശരിയാക്കാൻ പരിശ്രമിക്കുമ്പോഴാണ് അത് സംഭവിച്ചത്...!
കുഞ്ഞാഗസ്തി ചേട്ടന്റെ വീട്ടിലേക്ക് ഞങ്ങൾ ഒതുക്ക് കയറി ഷോർട് വഴി പടിച്ചതായിരുന്നു, മുന്നേ തളികയുമായി ജോസ്‌ചേട്ടൻ, പിറകിൽ സദാസമയം ഇന്ററിക്കേറ്റർ പോലെ ചുണ്ടിൽ കാജാബീഡി തെളിച്ചുകൊണ്ട് ആന്റണിചേട്ടൻ. ജോസേ... വാഴ ചീഞ്ഞ കുഴിയുണ്ടാകും നോക്കണേടാ എന്നും പറഞ്ഞേച്ചു നാക്ക് അകത്തോട്ടിടാൻ സമയം കിട്ടുംമുന്നേ പെട്രോൾമാക്സ്കാരനും തളികക്കാരൻ ജോസ് ചേട്ടനും ഒന്നിച്ചു നിലം പതിച്ചു. എല്ലാവരും ഓടിച്ചെന്ന് രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ചു. ആകെ ഇരുട്ടിലായി ആന്റണിചേട്ടൻ കയ്യിലിരുന്ന തീപ്പെട്ടി ഉരച്ച് ചിതറിതെറിച്ച നാണയത്തുട്ടുകളും ഉണ്ണിയേശുവിനെയും മാലാഖമാരേയുമെല്ലാം തപ്പിയെടുത്തു. നക്ഷത്രത്തിന്റെ സിഗ്നൽ പിടിച്ച് എങ്ങാണ്ട് നിന്നുംവന്ന മൂന്ന് വിശുദ്ധന്മാരിൽ 2 എണ്ണം മിസ്സായത് ഓ സാര്കേലെന്നും പറഞ്ഞു തളികയൊപ്പിച്ച് കുഞ്ഞാഗസ്തി ചേട്ടന്റെ തിണ്ണയിലെ സ്റ്റൂളിൽ തളികവെച്ചു കൈകൊട്ടി പാടി, കുഞ്ഞാഗസ്തിചേട്ടനേം എൽസമ്മ ചേച്ചിയേയും വിളിച്ചുണർത്തി. കണ്ണ് തിരുമ്മിക്കൊണ്ടു എൽസമ്മ ചേച്ചിയുടെ അമ്മച്ചി ഒരു നിറ പുഞ്ചിരി ഞങ്ങളിലേക്ക് വലിച്ചെറിഞ്ഞ് കുരിശു വരച്ച് ഉണ്ണിയേശുവിനെ ഒന്ന് മുത്തി എന്നിട്ടു തളികയിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ജോസേ... എന്നതാടാ ഇത്... എന്നും ചോദിച്ച് ഒറ്റ നിലവിളി... നിലവിളി കേട്ട് മുറ്റത്തെ മെയ്മാസറാണി തപ്പി നടന്ന ഞങ്ങളെല്ലാം കൂടി ഓടി തിണ്ണേലെത്തിയപ്പോൾ ദാണ്ടെ...! തളിക ഒരു ഭീകര രൂപിയായി തിണ്ണയിലെ മരസ്റ്റൂളിലും അതിനു ചുറ്റും ആശ്ചര്യത്തിന്റെ കണ്ണുകളുമായി കാരോളുകാരും, മൂക്കത്ത് വിരലുവെച്ചു കൊണ്ട് അമ്മച്ചിയും നിൽക്കുന്നു. തളികയിലോട്ടു പാളി നോക്കിയ ഞാൻ അപ്പോഴാണ് ആ ദിവ്യാത്ഭുദം കണ്ടത്. അവിടൊണ്ടായിരുന്ന ഉണ്ണിയേശു എപ്പോഴോ അപ്രത്യക്ഷനായിരിക്കുന്നു. ആ സ്ഥാനത്ത് ദാണ്ടിരിക്കുന്നു ഒരു 'കുഞ്ഞൻ കാച്ചിക്ക'. ജോസ്‌ചേട്ടനും തോമാക്കുട്ടിയും മുഖത്തോടു മുഖം നോക്കി കണ്ണുമിഴിച്ചു. നല്ലൊരു ക്രിസ്തുമസ് ദിനമായിട്ട് കാച്ചിക്കയിൽ മുത്തിയതോർത്ത് അമ്മച്ചി തലയ്ക്കു കൈയും കൊടുത്ത് കുത്തിയിരുന്ന് ചിരിക്കാൻ തുടങ്ങി. ചിരി സഹിക്കാൻ പറ്റാതീരുന്ന ഞങ്ങൾ കുത്തുകല്ലിന് കീഴെയിരുന്നു തലയറഞ്ഞു ചിരിച്ചു. കാരോള്ക്കാരെല്ലാം കൂടി ടോർച്ചുമടുത്തു വാഴത്തോട്ടതിലോട്ട് വെപ്രാളപ്പെട്ടോടുന്നത് കണ്ട് ഞങ്ങൾക്ക് പിന്നേം ചിരി പൊട്ടി.... അന്നുമുതൽ ജോസ്‌ചേട്ടന് 'കാച്ചിക്ക ജോസ് ' എന്ന് പേര് വീണു....
അതിനുശേഷമെത്ര കരോൾ കഴിഞ്ഞു....! 
കാച്ചിക്കയിൽ മുത്തിയ അമ്മച്ചിയെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു... എങ്കിലും ഇന്നും ഓരോ ക്രിസ്തുമസ്സും ആ 'കാച്ചിക്ക യേശുവിന്റെ' സ്മരണ ദിനങ്ങളാണ്
ഞാന്‍ കരുണതേടി വന്നവന്‍
കണ്ണീരണിഞ്ഞവന്‍...
എനിക്ക് കവിതയിരമ്പുന്ന
ഒരു കടല്‍ശംഖ് തരൂ...
-------------------------------------
ഒരു വ്രണവും നക്ഷത്രവും
-----------------------------------
കാറ്റിന്റെ നിയമങ്ങളെ
കാറ്റിനു വിട്ടുകൊടുക്കുക
ഞാന്‍ പട്ടം പറപ്പിക്കുമ്പോള്‍
അവര്‍,
കാറ്റിനെ പറപ്പിച്ചു
പിന്നെ അവരെന്തിനു
സ്മരിക്കണം,
എല്ലാ ചെരിപ്പുകള്‍ക്കും
ലാടങ്ങള്‍ക്കും,
ചക്ക്രങ്ങള്‍ക്കും കീഴില്‍
പാതപോലെ കിടന്നിട്ടും
പെട്ടന്ന് കുത്തനെ നിന്നവര്‍
പിന്നില്‍ തങ്ങി പോയൊരു
പേടിത്തൊണ്ടനെ പറ്റി
എന്തിനു ചിന്തിക്കണം ഇല്ല,
എനിക്കും അവര്‍ക്കുമിടയില്‍ ഒന്നുമില്ല
ഒരു സംവാദം എന്നല്ല
ക്ഷുബ്ദമായ ഒരിടവേള പോലും ....
-മേതില്‍ -
-----------------------------------------------
പ്രിയപ്പെട്ട വിമർശകരെ...
MSF സമരം ചെയ്തു. ഞങ്ങളുടെ ആരമ്പപൂവും ആരാധ്യനുമായ നേതാവിനെ പോലീസ് ക്രൂരമായി അടിക്കാൻ നോക്കി പടച്ചോന്റെ കാരുണ്യം കൊണ്ട് അദ്ദേഹം അടികൊള്ളാതെ ഒഴിഞ്ഞുമാറി ഓടി.
അടി കൊണ്ടപ്പോൾ KSU നേതാക്കൻമാർ ഇതിലും വലിയ ഓട്ടം ഓടിയിട്ടുണ്ട്. ABVP ക്കാർ ഭാര്തമാതാ കീ ജയ് വിളിച്ച് പഞ്ചായത്തു മുഴുവൻ ഓടിയിട്ടുണ്ട്.പടച്ചോനെ വിശ്വാസമില്ലത്ത SFI ക്കാർ നിന്ന് അടികൊള്ളുന്നതു പോലെ ഞങ്ങളുടെ ആരമ്പപൂവും അടികൊള്ളണമെന്നാണോ? എന്നിട്ടാണ് റബ്ബിൽ ആലമീനായ തമ്പുരാന്റെ കൃപയുള്ള MSF നെ വിമർശിക്കാൻ പലരും ഒരുമ്പെടുന്നത്.... പടച്ചോൻ നിങ്ങക്ക് സത്ബുദ്ധിയേകട്ടെ... ആമീൻ !!
------------------------------------------------------------------
രാത്രി മുഴുവന്‍
ഞാന്‍ ഈ പുഴയെ
മൊഴിമാറ്റിക്കൊണ്ടിരുന്നു...
നേരം പുലര്‍ന്നപ്പോഴേക്കും
അതെല്ലാം ഒഴുകിപോവുകയും ചെയ്യ്തിരുന്നു..
ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന് മുഖ്യമന്ത്രി സി കേശവന്‍ പറഞ്ഞത് ശബരിമല ക്ഷേത്രം കത്തിയ സന്ദര്ഭ്ത്തിലാണ് .കേരളത്തില്‍ എക്കാലത്തും ഓര്ക്കേതണ്ട ധീരമായ രാഷ്ട്രീയ പ്രസ്താവന ആണത് .അന്ന് പുനര്‍ നീര്മ്മിേച്ച ശബരിമല ക്ഷേത്രം അതിനെക്കാള്‍ വലിയ അസംബന്ധമായഅപമാനകരമായ ഒരു അന്ധ വിശ്വാസമാണ് കേരള സമൂഹത്തില്‍ അടിചെല്പ്പി്ച്ചി രിക്കുന്നത് .
ശാസ്ത പൂജ ദക്ഷിണേന്ത്യന്‍ പ്രാചീന ചരിത്രത്തിന്റെ ഭാഗമാണ് .ശബരിമലയില്‍ ഈ മൂര്ത്തി അയ്യപ്പന്‍ എന്നും ധര്മ്മ ശാസതഎന്നും അറിയപ്പെടുന്നു .ഒരു പ്രാചീന ക്ഷേത്രമാണ് ശബരിമല പന്തളം രാജവംശത്തിലെ അയ്യപ്പന്റെ് അവതാരം എന്ന് കരുതപ്പെടുന്ന ഒരു രാജകുമാരന്‍ ശബരിമല ക്ഷേത്രത്തില്‍ തപസിരുന്നു അയ്യപ്പനുമായി എകീഭവിച്ചു .അദ്ദേഹം തപസിരുന്ന സ്ഥലം മണി മണ്ഡപം എന്നറിയപ്പെടുന്നു .
തെക്കേ ഇന്ത്യയിലും ലോകത്ത് പലയിടത്തും ശാസ്ത ക്ഷേത്രങ്ങള്‍ ഉണ്ട്
1 ബാലക രൂപത്തില്‍ ഉള്ള കുളത്തുപുഴ അയ്യപ്പ ക്ഷേത്രം
2. യുവവിന്റെരൂപത്തില്‍ ഉള്ള ആര്യങ്കാവ്
3. ഗൃഹസ്ഥാ ശ്രമിയായി പൂര്ണ്ണ് ,പുഷ്കല എന്ന രണ്ടു ഭാര്യമാരുമായി കാണുന്ന അച്ചന്കോവില്‍
4. വാനപ്രസ്ഥ രൂപത്തിലുള്ള ശബരിമല
5. യോഗി രൂപത്തില്കാണുന്ന മകരവിളക്ക്‌ തെളിയിക്കുന്ന പൊന്നമ്പലമേട് –
ഇവയാണ് പരശു രാമന്‍ സ്ഥാപിച്ച അഞ്ചു ശാസ്ത ക്ഷേത്രങ്ങള്‍.അതില്‍
ഒന്നാണ് ശബരിമല എന്നാണ് ക്ഷേത്ര ചരിത്രംപറയുന്നത് .
സ്ഥാപിച്ചതിനു ശേഷം മൂന്നു നൂറ്റാണ്ടോളം അത് വനത്തില്‍ അപ്രാപ്യ മായിരുന്നു.ക്രി .പന്ത്രണ്ടാം നൂറ്റാണ്ടില്‍ പന്തളം രാജവംശത്തിലെ മണികണഡ ന്‍ എന്ന യുവരാജന്‍ ക്ഷേത്രത്തിലേക്കുള്ള വഴി കണ്ടു പിടിച്ചു കൂടെ അനുയായികളും വാവര്‍ എന്ന താന്‍ തോല്പിച്ച മുസ്ലിം പോരാളിയും കൂട്ടരും ഉണ്ടായിരുന്നു ഈ യുവരാജാവ് കൊട്ടാരത്തിലേക്ക് പുലികളെ കൊണ്ട് വന്നു അതിനു ശേഷം വനത്തില്‍ അപ്രത്യക്ഷനായി പിന്നീട് അമ്പലം പുനരുദ്ധരിച്ചു
ആറാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്ശി ച്ച ഹ്യുയന്സാന്ഗ് എന്ന ചൈനീസ് സഞ്ചാരി "പോടലക" കൊടുമുടിയുടെ അടുത്തു "അവലോകിതേശ്വര "(ബോധിസത്വ )ക്ഷേത്രത്തെ പരാമര്ശിക്കുന്നുണ്ട് അവലോകിതേശ്വരഎന്നത് ഹരി –ഹര (വിഷ്ണു –ശിവ )ആണ് പോലും അതിനാല്‍ ശബരിമല അവലോകിതേശ്വരക്ഷേത്രമായിരുന്നു .
ബുദ്ധ രീതിയില്സംസ്കൃത നിഘണ്ടു ആയ അമരകോശത്തില്‍ ഗൌതമ ബുദ്ധന്റെ പതിനെട്ടു പേരുകളില്‍ ഒന്നാണ് ശാസ്ത അല്ലെങ്കില്‍ ധര്മ ശാസ്ത .അയ്യപ്പ വിഗ്രഹത്തിന്റെ കൈ മുദ്രക്കും യോഗാസന സ്ഥിതിക്കും ബുദ്ധന്റെ" വിഡാര്ക്ക" മുദ്രയോടും പത്മാസനത്തോടും ബന്ധം കാണുന്നു .അവിടത്തെ ശരണ മന്ത്രങ്ങള്മറ്റൊരു ഹിന്ദു ദേവാലയങ്ങളിലും ഉപയോഗിക്കാറില്ല എന്നാല്‍ ബുദ്ധ ശിഷ്യ ന്മാരുടെ ശരണ ത്രയത്തിന്റെ പര്യായമാണ് താനും .(പക്ഷെ ഈ തിയറിക്ക് ആര്ക്കിരയോളജി –ജിയോഗ്രാഫി –ചരിത്രം എന്നിവയുടെ ശാസ്ത്രീയ പിന്തുണ ഇല്ല )
In 1821 AD, യില്‍ പന്തളം രാജ്യവും അതിലെ ശബരിമല ഉള്പ്പടെ. 48 മേജര്‍ ക്ഷേത്രങ്ങളും തിരുവിതാം കൂറില്‍ ലയിച്ചു, 1910 –ല്‍ ശബരിമലയിലെ വിഗ്രഹ പ്രതിഷ്ഠ നടന്നു 1950,-ല്‍ റാഡിക്കല്‍ ക്രിസ്ത്യന്‍ തീവ്ര വാദി കള്‍ ആണെന്ന് സംശയിക്കുന്നവര്‍ ശബരിമല ക്ഷേത്രം പൂര്ണ്ണ മായും തീവച്ചു നശിപ്പിച്ചു .ക്ഷേത്രം പുനര്‍ നിര്മ്മി ച്ചു , അത് വരെ ഉണ്ടായിരുന്ന ശിലാവിഗ്രഹം മാറ്റി ഒന്നര അടി ഉയരമുള്ള പഞ്ച ലോഹ വിഗ്രഹം പ്രതിഷ്ടിച്ചത് അതോടെ ആണ്
വനാന്തര്ഭാഗത്തുള്ള ക്ഷേത്ര സന്ദര്ശനം കഷ്ടപ്പാട് നിറഞ്ഞതും ഏകാഗ്രതയും സഹന ശക്തിയും വേണ്ടതും ദൃഡ നിശ്ചയം ഉള്ളവര്ക്കും മാത്രം കഴിയുന്നതുമായിരുന്നു
മണ്ഡല കാലം (നാല്പത്തി ഒന്ന് ദിവസം )വ്രതമെടുത്തു മദ്യമാംസങ്ങള്‍ വര്ജിച്ചു ബ്രഹ്മചര്യം സ്വീകരിച്ചു ഒക്കെയാണ് മകരവിളക്കിനു മാത്രം തുറക്കുന്ന ക്ഷേത്രത്തില്‍ ദര്ശനം നടത്തിയിരുന്നത് .
യാത്ര ദുഷ്കരമായത് കൊണ്ടാണ് സ്ത്രീകള്‍ ധാരാളമായി അവിടെ പോകാ തിരുന്നത് പിന്നീടാണ്‌ എല്ലാ മാസാദ്യവുംഅഞ്ചു ദിവസംവും,വിഷുവിനും ഒക്കെ ക്ഷേത്രം തുറക്കാന്‍ തുടങ്ങിയത്
1991നു മുന്പ് വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും മാസാദ്യങ്ങളില്‍ തങ്ങളുടെ കുട്ടികള്ക്ക് ചോറ് കൊടുക്കാനും മറ്റുമായി ശബരിമല ക്ഷേത്രത്തില്‍ ധാരാളമായി പോയി തുടങ്ങി
,മേയ് 13, 1940, നു തിരുവിതാംകൂര്‍ മഹാറാണിപോലും ശബരിമലയില്‍ ചെന്നിരുന്നു
1991-ല്‍ , ജ.കെ പരിപൂര്ണ്ണാന്‍ ,ജ .കെ ബാലനാരായണ മാരാര്‍ എന്നിവര്‍ ദേവസ്വം ബോര്‍ഡി നെതിരായ കേസിലാണ് 10 നും 50 നും ഇടയ്ക്കുള്ള സ്ത്രീകള്‍ ഒരു സീസണിലും സന്നിധാനത്ത് കടക്കുന്നതും പൂജ ചെയ്യുന്നതും വിലക്കി റൂളിംഗ് നല്കിയത് അനാദികാലം മുതലേ ഉള്ള ആചാരം അനുസരിച്ചാണ് പോലും ഈ റൂളിംഗ് .മത്രമല്ല സ്ത്രീ നിരോധറൂളിംഗ് പോലീസ് ഫോഴ്സ് ഉപയോഗിച്ച് നടപ്പാക്കുന്നതിന് കേരള സര്ക്കാ രിനു ഈ ജഡ്ജിമാര്‍ നിര്ദ്ദേ ശവും നല്കി .അതുമുതലാണ് ശബരിമല ഒരു പെണ്ണുകേറാമല ആയത് .അന്നത്തെ കേരള സര്ക്കാ ര്‍ ഈ റൂളിംഗ് ഫലപ്രദമായി ചോദ്യം ചെയ്തുമില്ല
അയ്യപ്പന് സ്ത്രീകളെ ഇഷ്ടമല്ല ,നൈതിക ബ്രഹ്മചാരിയാണ് ,സ്ത്രീകള്ക്ക് ആര്ത്തവമുള്ളതിനാല്‍ നാല്‍പ്പത്തൊന്നു ദിവസം ശുദ്ധമായി ഇരിക്കാന്‍ കഴിയില്ല ,വ്രതമിരിക്കുന്ന അയ്യപ്പന്മാരുടെ കണ്ട്രോള്‍ പോകും തുടങ്ങി നിരവധി ന്യായീകരണങ്ങള്‍ ഓരോരുത്തരുംസ്വയം കണ്ടെത്താനും പ്രചരിപ്പിക്കാനും തുടങ്ങി .ആര്‍ത്തവ വാദികള്‍ അതില്ലാത്ത ഗര്ഭിണികള്‍ ശബരിമലയില്‍ പോകാമോ എന്ന് ചോദിച്ചാല്‍ മിണ്ടുകയുമില്ല .ദേവപ്രശനം ,തന്ത്രിയുടെ അഭിപ്രായം തുടങ്ങി നിരവധി അസംബന്ധ നടപടികളാണ് ഈ ജുഡിഷ്യല്‍ അതിക്രമത്തിന്റെ ഫലമായി ഉണ്ടായ വിഷയത്തില്‍ സ്വീകരിച്ചു കണ്ടത് !
കട|Devanand Narayanapillai|
ഏതെങ്കിലും പ്രദേശത്ത് ഒരു ട്യുഷന്‍ സെന്റർ പ്രവര്‍ത്തിക്കുന്നുണ്ട് എങ്കില്‍ ,
അവിടെ ശമ്പളം വാങ്ങുന്ന ഒരു അദ്ധ്യാപകന്‍ ശരിയാംവിധം തന്‍റെ ജോലി നിർവഹിക്കുന്നില്ല എന്നാണ് അര്‍ത്ഥം ....

പണ്ട്... മലയോടും മലമ്പാമ്പിനോടും മല്ലടിച്ചു മണ്ണിൽ പൊന്നുവിളയിച്ചിരുന്ന മിക്ക കത്തോലിക്കാ കുടിലുകളുടെയും മരക്കട്ടിളയ്ക്കു മുകളിലെ തകരക്കഷ്ണത്തിൽ മനോഹരമായി എഴുതിവെച്ചിരുന്ന ഒരു വചനമുണ്ടായിരുന്നു...
"ധനവാൻ സ്വർഗ്ഗത്തിൽ എത്തുക എന്നത് ഒട്ടകം സൂചികുഴളിലൂടെ കടക്കുന്നതിനെക്കാൾ ദുഷ്ക്കരമാണ്"
( മത്തായിയുടെ സുവി: അദ്ധ്യായം 19:24)
ഇന്ന് മലയോരത്തിന്റെ മലമടക്കുകൾ മണ്ടി മണ്ടി പരിശോധിച്ചാലും മത്തായിയെ മരുന്നിനുപോലും കിട്ടില്ല എന്നതാണ് സത്യം... ആ തകരകാർഡിന് പകരം 'കർത്താവായ യേശു ഈ വീടിന്റെ ഐശ്വര്യം ' എന്ന് ബൈബിളിൽ എങ്ങുമില്ലാത്ത ഒരു മഹത് വചനം വർണ്ണശബളമായ നിറങ്ങളിൽ കട്ടിളകൾ തോറും കയ്യേറി കഴിഞ്ഞു...
ആ മാറ്റമാണ് സഭക്കും സമൂഹത്തിനും ഇപ്പോഴുണ്ടായിരിക്കുന്നത്.
പള്ളിമണിയേൽ മൂന്നു നേരം തൂങ്ങുന്ന കപ്പിയാരുടെ മോന് പള്ളിവക എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷനു ചെന്നപ്പോൾ കാശുവെച്ചാലെ സീറ്റൊക്കെത്തുള്ളൂ തോമാ... ഇടവകേടെ കത്തുമാത്രം പോരാ എന്ന കുത്തുവാക്ക് സരസമായി പറഞ്ഞൊഴിയുന്ന മാനേജരച്ചന്മാർ വാഴുന്ന ഭൂമിയിൽ....
'കാശൊള്ളവൻ കത്തോലിക്കാ...
ഇല്ലാത്തവൻ തൊലിക്ക' -എന്ന ഔസേപ്പിയുടെ മഹത് വചനം തന്നയാണ് ബെസ്റ്റ്... 😊😊